Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marriage

മുൻപങ്കാളിയുമായുള്ള സൗഹൃദം ദാമ്പത്യം തകർക്കും; തുറന്നു പറഞ്ഞ് വിക്രാന്ത് മാസി  

മുൻ കാമുകിമാരുമായോ കാമുകന്മാരുമായോ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് പുതിയ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അത് തനിക്ക് ഒരു റെഡ് ഫ്ലാഗ് ആണെന്നും വെളിപ്പെടുത്തി ബോളിവുഡ് താരം വിക്രാന്ത് മാസി.

താനോ ഭാര്യ ശീതൾ താക്കൂറോ പഴയ പങ്കാളികളുമായി സൗഹൃദം പുലർത്താറില്ലെന്നും ദീർഘകാല ബന്ധങ്ങളിൽ പരസ്പരം പുലർത്തേണ്ടത് സുതാര്യതയും സത്യസന്ധതയുമാണെന്നും വിക്രാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.

മുൻ കാമുകിയുമായി സൗഹൃദത്തിൽ തുടരുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു റെഡ് ഫ്ലാഗ് ആണ്. ഞാനോ ശീതളോ ഞങ്ങളുടെ പഴയ പങ്കാളികളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നില്ല. സൗഹൃദം അരുത് എന്ന് മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതല്ല, എന്നാൽ ഞങ്ങൾ രണ്ടുപേരുടെയും ചിന്താഗതിയും രീതികളും അങ്ങനെയായതിനാൽ പഴയ ബന്ധങ്ങളുടെ ഭാരം ചുമക്കാറില്ല.

മറ്റുള്ളവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ ഞാൻ ജഡ്ജ് ചെയ്യില്ല, എന്നാൽ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ പഴയ ബന്ധങ്ങളിൽ നിന്ന് മാനസികമായി അകലം പാലിക്കുന്നത് ദാമ്പത്യം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും, അതാണ് എന്‍റെ അനുഭവം. ഞങ്ങൾ ഞങ്ങളുടെ പ്രണയം ഒരിക്കലും ലോകത്തിൽ നിന്ന് ഒളിച്ചുവെച്ചിട്ടില്ല. നാലോ അഞ്ചോ വർഷം ഒരുമിച്ച് ജീവിച്ചിട്ടും ആ ബന്ധത്തെക്കുറിച്ച് തുറന്നു പറയാൻ മടിക്കുന്നതും രഹസ്യമാക്കി വയ്ക്കുന്നതും ശരിയായ രീതിയല്ല. അത് പരസ്പരവിശ്വാസത്തെ ബാധിക്കും. ഗൗരവമുള്ളൊരു ബന്ധമാണെങ്കിൽ അതിൽ സുതാര്യതയാണ് പ്രധാനം. വിക്രാന്ത് പറഞ്ഞു. 

2015ൽ ഒരു പൊതുസുഹൃത്ത് വഴിയാണ് വിക്രാന്തും ശീതളും പരിചയപ്പെടുന്നത്. തുടർന്ന് ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ എന്ന വെബ് സീരീസിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിൽ ഇരുവരും പ്രണയത്തിലായി. ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2022 ഫെബ്രുവരി 14ന് രജിസ്റ്റർ വിവാഹവും ഫെബ്രുവരി 18ന് ഹിമാചൽ പ്രദേശിൽ പരമ്പരാഗത ചടങ്ങുകളോടെ വിവാഹവും നടന്നു. 2024 ഫെബ്രുവരിയിലാണ് ഇവർക്ക് വർദാൻ എന്ന ആൺകുഞ്ഞ് ജനിച്ചത്.

ട്വൽത് ഫെയിൽ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ വലിയ പ്രശംസ ഏറ്റുവാങ്ങിയ വിക്രാന്ത് മാസി, ‘മുസാഫിർ കഫെ’ എന്ന പുതിയ ചിത്രത്തിന്‍റെ റിലീസ് കാത്തിരിക്കുകയാണ്. ജൂലൈ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

National

വിവാഹം മുടങ്ങി, യുവതിക്കു സ്വന്തം രക്തം കുത്തിവച്ച് എച്ച്ഐവി ബാധിതന്‍റെ പ്രതികാരം

ഹൈദരാബാദ്: വിവാഹം മുടങ്ങിയതിന്‍റെ പേരിൽ യുവതിക്കു സ്വന്തം രക്തം കുത്തിവച്ച എച്ച്ഐവി ബാധിതൻ പോലീസ് പിടിയിൽ. ഹൈദരാബാദ് സ്വദേശിയായ 24 കാരനാണ് പിടിയിലായത്.

വരനു പകർച്ചവ്യാധി സ്ഥിരീകരിച്ചതോടെ 22 കാരിയായ യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിൽനിന്ന് പിൻമാറി. അടുത്ത ബന്ധുക്കളായിരുന്നതിനാൽ നേരത്ത വീട്ടുകാർ ഉറപ്പിച്ചിരുന്ന വിവാഹം മാറിയതോടെ യുവാവിന്‍റെ പ്രതികാരം ആളിക്കത്തുകയായിരുന്നു.

യുവാവിന്‍റെ അച്ഛനും എച്ച്ഐവി ബാധിതനാണ്. ഇതേത്തുടർന്നാണ് വരൻ പരിശോധനയ്ക്കു വിധേയനാകണമെന്ന് യുവതിയുടെ വീട്ടുകാർ ശഠിച്ചത്. കഴിഞ്ഞ ബുധനാഴ്ച യുവതിയുടെ വീട്ടിലെത്തിയ പ്രതി ബലമായി രക്തം കുത്തിവയ്ക്കുകയായിരുന്നു.

Kerala

ഭിന്നശേഷിക്കാരുടെ സമൂഹവിവാഹം

തൃശൂർ: കേരള ഭിന്നശേഷിക്ഷേമ സംഘടന സംസ്ഥാനകമ്മിറ്റി മാർച്ചിൽ സംഘടിപ്പിക്കുന്ന 12-ാമതു സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷിക്കാരെ സ്വീകരിക്കാൻ തയാറുള്ള ഭിന്നശേഷിക്കാരല്ലാത്തവർക്കും അപേക്ഷിക്കാം. ഇതര ജില്ലകളിൽനിന്നുള്ള സർക്കാർ സ്ഥാപനം ഒഴികെയുള്ള അഗതി-അനാഥമന്ദിരത്തിലുള്ളവർക്കും വിവാഹം ഉറപ്പിച്ചിട്ടുള്ളവർക്കും സമൂഹവിവാഹത്തിൽ പങ്കെടുക്കാം.

അപേക്ഷകൾ 30നു മുമ്പായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ലഭിക്കണമെന്നു സംസ്ഥാനസെക്രട്ടറി കാദർ നാട്ടിക അറിയിച്ചു. അപേക്ഷാഫോം ഓൺലൈനായി ലഭിക്കും. വിവരങ്ങൾക്ക് 9546933679, 9562614439, 8089276189.

Movies

നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി

നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എൻജിനീയറും ഗായകനുമായ റോഷൻ ആണ് വരൻ. വിവാഹിതയായി എന്ന സന്തോഷം നന്ദിത തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്.

ആന്‍റണി വർഗീസ് നായകനായെത്തിയ ‘ഓ മേരി ലൈല’യിലൂടെയായിരുന്നു നന്ദിതയുടെ അഭിനയത്തിലെ അരങ്ങേറ്റം.

2023-ൽ കെഎസ്ആർടിസി ബസിൽ വെച്ച് സവാദ് എന്നയാളുടെ മോശം പെരുമാറ്റം വീഡിയോയിലൂടെ പകർത്തി പ്രതികരിച്ചയാളാണ് നന്ദിത. താരത്തിന്‍റെ പരാതിയെത്തുടർന്ന് ലൈംഗിക ചേഷ്ടകൾ കാണിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Kerala

14 കാരിയുടെ വിവാഹനിശ്ചയം നടത്തി; പോലീസ് കേസെടുത്തു

മലപ്പുറം: 14 കാരിയുടെ വിവാഹനിശ്ചയം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടം സ്വദേശിയായ വിദ്യാർഥിനിയുടെ വിവാഹനിശ്ചയം ന‌ടത്തിയ സംഭവത്തിലാണ് മാതാപിതാക്കൾ ഉൾപ്പടെ പത്തു പേർക്കെതിരെ പോലീസ് കേസെടുത്തത്.

ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പെൺകുട്ടിയുടെ അമ്മാവന്‍റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻതന്നെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി. സംഭവത്തില്‍ ജില്ലാ വനിതാ-ശിശുക്ഷേമ വികസന ഓഫീസറോട് റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

Latest News

Corehub Up