Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marriage

തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റവും വിവാഹവും: പാക് കോടതിയിൽ വിങ്ങിപ്പൊട്ടി ഹിന്ദു സഹോദരിമാർ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കി വിവാഹം കഴിപ്പിച്ച സംഭവത്തിൽ വൻ ജനരോഷം ഇരമ്പുന്നു. ടാണ്ടോ അല്ലാഹിയാറിലെ ഇബ്രാഹിം കോളനിയിലുള്ള റാംജിയുടെ മക്കളായ രൂപി (13), സീത (14) എന്നിവരാണ് ക്രൂരതയ്ക്കിരയായത്.

കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളെ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. തങ്ങൾക്ക് മാതാപിതാക്കളുടെ അടുത്തേക്കു മടങ്ങണമെന്ന് വിചാരണവേളയിലും കോടതിവളപ്പിലും പെൺകുട്ടികൾ ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.

മാതാപിതാക്കൾക്കൊപ്പം അയയ്ക്കാൻ കോടതി വിസമ്മതിച്ചതോടെ, പെൺകുട്ടികൾ നെഞ്ചത്തടിച്ച് വിങ്ങിപ്പൊട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. ഇത് ഏറെ ഹൃദയഭേദകമായ കാഴ്ചയാണെന്ന് പാക്കിസ്ഥാനി മാധ്യമപ്രവർത്തക വീംഗാസ് പ്രതികരിച്ചു.

അംജത്, മൻസൂർ എന്നിവരാണ് കുട്ടികളെ വിവാഹം ചെയ്തത്. സംഭവം കോടതിയിലെത്തിയതോടെ കുട്ടികളുടെ പ്രായം തെളിയിക്കാൻ പ്രതികൾക്കായില്ല. ഇതോടെ കുട്ടികളെ നിലവിൽ രണ്ടു ദിവസത്തേക്ക് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
സിന്ധ് ചൈൽഡ് മാര്യേജ് റിസ്ട്രയിന്‍റ് ആക്‌ട് (2013) പ്രകാരം 18 വയസിൽ താഴെയുള്ളവരുടെ വിവാഹം ജാമ്യമില്ലാ കുറ്റമാണ്.

പെൺകുട്ടികൾ വധുക്കളോ മതം മാറിയവരോ അല്ല, കേവലം കുട്ടികളാണെന്ന് മനുഷ്യാവകാശ പ്രവർത്തക ആയിഷ ഗിൽ ചൂണ്ടിക്കാട്ടി.
പെൺകുട്ടികൾക്ക് സ്വതന്ത്രമായ നിയമസഹായവും മാനസിക പിന്തുണയും ഉറപ്പാക്കണമെന്നും ഭയരഹിതമായ അന്തരീക്ഷത്തിൽ അവരുടെ മൊഴി രേഖപ്പെടുത്തണമെന്നും സാമൂഹിക പ്രവർത്തക സോറത്ത് സിന്ധു ആവശ്യപ്പെട്ടു.

തുടരുന്ന പീഡനങ്ങൾ

ഈ സംഭവത്തിനു തൊട്ടുപിന്നാലെ, ടാണ്ടോ അല്ലാഹിയാറിലെ അഷ്ഫാഖ് ടൗണിൽ നിന്ന് പാൻസി കോൾഹി എന്ന 14കാരിയായ മറ്റൊരു ഹിന്ദു പെൺകുട്ടിയെക്കൂടി തട്ടിക്കൊണ്ടുപോയതായി കേസെടുത്തിട്ടുണ്ട്. പത്തു ദിവസത്തിനിടെ പ്രായപൂർത്തിയാകാത്ത ആറു ന്യൂനപക്ഷ പെൺകുട്ടികൾ ഇവിടെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് ഇരയായതായി പ്രാദേശിക പ്രതിനിധികൾ ആരോപിക്കുന്നു.

2025 ജൂലൈയിൽ ഖേഞ്ചി കോൾഹി, ലതാ ദേവി മേഘ്‌വാർ, മീനാ മേഘ്‌വാർ എന്നീ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതായി സുൽത്താനാബാദ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഭീഷണികളെത്തുടർന്ന് ഇവർ സ്വമേധയാ മതം മാറിയതാണെന്ന് കോടതിയിൽ പ്രസ്താവിക്കുകയാണുണ്ടായത്. ഹിന്ദു അമ്മമാർ പെൺമക്കൾക്ക് ജന്മം നൽകുന്നത് മതം മാറ്റപ്പെടാനാണോയെന്ന് ലതയുടെ അമ്മ രോഷിണി മേഘ്‌വാർ ചോദിച്ചതു വലിയ ചർച്ചയായിരുന്നു.

പാക്കിസ്ഥാനിലെ ന്യൂനപക്ഷകേന്ദ്രങ്ങളിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും നിർബന്ധിച്ചു വിവാഹം ചെയ്യുന്നതും പതിവായിരിക്കുകയാണ്.

Kerala

കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹം; അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ

എറണാകുളം: കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.

എന്നാൽ പെൺകുട്ടിക്ക് പോലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നതായാണ് വിവരം.

പോലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തി.

വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതാണ്. 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നുവെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്.

National

വിവാഹം മുടങ്ങി, യുവതിക്കു സ്വന്തം രക്തം കുത്തിവച്ച് എച്ച്ഐവി ബാധിതന്‍റെ പ്രതികാരം

ഹൈദരാബാദ്: വിവാഹം മുടങ്ങിയതിന്‍റെ പേരിൽ യുവതിക്കു സ്വന്തം രക്തം കുത്തിവച്ച എച്ച്ഐവി ബാധിതൻ പോലീസ് പിടിയിൽ. ഹൈദരാബാദ് സ്വദേശിയായ 24 കാരനാണ് പിടിയിലായത്.

വരനു പകർച്ചവ്യാധി സ്ഥിരീകരിച്ചതോടെ 22 കാരിയായ യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിൽനിന്ന് പിൻമാറി. അടുത്ത ബന്ധുക്കളായിരുന്നതിനാൽ നേരത്ത വീട്ടുകാർ ഉറപ്പിച്ചിരുന്ന വിവാഹം മാറിയതോടെ യുവാവിന്‍റെ പ്രതികാരം ആളിക്കത്തുകയായിരുന്നു.

യുവാവിന്‍റെ അച്ഛനും എച്ച്ഐവി ബാധിതനാണ്. ഇതേത്തുടർന്നാണ് വരൻ പരിശോധനയ്ക്കു വിധേയനാകണമെന്ന് യുവതിയുടെ വീട്ടുകാർ ശഠിച്ചത്. കഴിഞ്ഞ ബുധനാഴ്ച യുവതിയുടെ വീട്ടിലെത്തിയ പ്രതി ബലമായി രക്തം കുത്തിവയ്ക്കുകയായിരുന്നു.

Kerala

ഭിന്നശേഷിക്കാരുടെ സമൂഹവിവാഹം

തൃശൂർ: കേരള ഭിന്നശേഷിക്ഷേമ സംഘടന സംസ്ഥാനകമ്മിറ്റി മാർച്ചിൽ സംഘടിപ്പിക്കുന്ന 12-ാമതു സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷിക്കാരെ സ്വീകരിക്കാൻ തയാറുള്ള ഭിന്നശേഷിക്കാരല്ലാത്തവർക്കും അപേക്ഷിക്കാം. ഇതര ജില്ലകളിൽനിന്നുള്ള സർക്കാർ സ്ഥാപനം ഒഴികെയുള്ള അഗതി-അനാഥമന്ദിരത്തിലുള്ളവർക്കും വിവാഹം ഉറപ്പിച്ചിട്ടുള്ളവർക്കും സമൂഹവിവാഹത്തിൽ പങ്കെടുക്കാം.

അപേക്ഷകൾ 30നു മുമ്പായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ലഭിക്കണമെന്നു സംസ്ഥാനസെക്രട്ടറി കാദർ നാട്ടിക അറിയിച്ചു. അപേക്ഷാഫോം ഓൺലൈനായി ലഭിക്കും. വിവരങ്ങൾക്ക് 9546933679, 9562614439, 8089276189.

Movies

നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി

നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എൻജിനീയറും ഗായകനുമായ റോഷൻ ആണ് വരൻ. വിവാഹിതയായി എന്ന സന്തോഷം നന്ദിത തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്.

ആന്‍റണി വർഗീസ് നായകനായെത്തിയ ‘ഓ മേരി ലൈല’യിലൂടെയായിരുന്നു നന്ദിതയുടെ അഭിനയത്തിലെ അരങ്ങേറ്റം.

2023-ൽ കെഎസ്ആർടിസി ബസിൽ വെച്ച് സവാദ് എന്നയാളുടെ മോശം പെരുമാറ്റം വീഡിയോയിലൂടെ പകർത്തി പ്രതികരിച്ചയാളാണ് നന്ദിത. താരത്തിന്‍റെ പരാതിയെത്തുടർന്ന് ലൈംഗിക ചേഷ്ടകൾ കാണിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Kerala

14 കാരിയുടെ വിവാഹനിശ്ചയം നടത്തി; പോലീസ് കേസെടുത്തു

മലപ്പുറം: 14 കാരിയുടെ വിവാഹനിശ്ചയം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടം സ്വദേശിയായ വിദ്യാർഥിനിയുടെ വിവാഹനിശ്ചയം ന‌ടത്തിയ സംഭവത്തിലാണ് മാതാപിതാക്കൾ ഉൾപ്പടെ പത്തു പേർക്കെതിരെ പോലീസ് കേസെടുത്തത്.

ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പെൺകുട്ടിയുടെ അമ്മാവന്‍റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻതന്നെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി. സംഭവത്തില്‍ ജില്ലാ വനിതാ-ശിശുക്ഷേമ വികസന ഓഫീസറോട് റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

Latest News

Corehub Up